പോസ്റ്റുകള്‍

ജനുവരി, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിളയുടെ രോദനം

ഇമേജ്
നിളയുടെ രോദനം  നിളയുടെ ദാരുണഭാവം ദര്‍ശിച്ചപ്പോള്‍  മിഴികള്‍ നിറഞ്ഞത് ഞാനറിഞ്ഞതില്ല,  ആ നീര്‍കണം ചുടുമണലിന്മേല്‍ തട്ടവേ  ബാഷ്പം നുണയാന്‍ വന്നു ഝഷാവലികള്‍ , സലിലത്തിനുവേണ്ടി മീനങ്ങള്‍ പായുന്നു  ഒരു തുള്ളി ജലത്തിനായി പരക്കം പായുന്നു, നിസ്വാര്‍ത്ഥയായ ജനനിതന്‍ ദുഃഖത്തില്‍  പങ്കുകൊള്ളുന്നു ഞാനിന്നീ വേളയില്‍ , ഭാരതപുഴയിന്നു വട്ടിയുണങ്ങീടുന്നോ  പുഴപോയി പൂഴിയെങ്ങും ബാക്കിയായി . അനാഥ പ്രേതമാം നിളയ്ക്കിന്നു രോദനം  'തന്‍ ജീവനെ ഹനിക്കല്ലേ തനയരെ '-ന്നു . ലോറികളെത്തുന്നു നിളയുടെ മാറില്‍ കോരി നിറയ്ക്കുന്നു പുഴമണല്‍ അതിങ്കല്‍ , നിളയുടെ രുധിരം കാര്‍ന്നു തിന്നീടുന്ന  മനുഷ്യധമാര്‍തന്‍ വേട്ടവിളയാട്ടമിത്, വീഴുന്നു പ്ലാസ്ടികിന്‍ മാലിന്യം വര്‍ഷംപോല്‍  പാലത്തിന്‍ മുകളിന്നു നദിക്കരയില്‍ . കേഴുന്നു തടിനി സ്വ ജീവ രക്ഷാര്‍ത്ഥമായി  അപേക്ഷിച്ചീടുന്നു 'എന്നെ നോവിക്കല്ലേ ', വേനലില്‍ വറ്റി വരളുന്നു നിളക്കര  ഒരു തുള്ളി ജലത്തിനായി കൈനീട്ടുന്നു.     തൃപ്പങ്ങോട്ടപ്പനും,നാവാമുകുന്ദനും  ശ്ര...