പോസ്റ്റുകള്‍

ജൂലൈ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാവ്

ഇമേജ്
ചെന്നു ഞാനാരോടും ചൊല്ലാതെ തിയ്യാടിപ്പറമ്പിലെ അയപ്പക്കാവിങ്കല്‍. അമ്മമ്മ ചൊല്ലീടും യക്ഷികഥകള്ക്ക് തിര-  ശ്ശീല പൊങ്ങിയ പറമ്പില്‍ തനിച്ചു ഞാന്‍. യക്ഷിയും രക്ഷസ്സും കോമുലച്ചിയും  ഒടിയനും അരങ്ങിലാടും തിയ്യാടി മൂല . അന്തിയര്ക്ക്ന്റെ ശോണരശ്മികള്‍  കാവിങ്കല്‍ തീപന്തം ചാര്ത്തു ന്നപ്പോള്‍ , നിധിവലിക്കുന്ന ഭൂത ഗണങ്ങളോ അതോ  ദേവിതന്‍ തേര്വാ ഴ്ച്ചകളോയെന്നരറിവീല, കേള്ക്കാം കാവിങ്കല്‍ ചിലങ്കയോലി  എങ്ങും മുഴങ്ങീടും സീല്ക്കാ്ര ശബ്ദങ്ങളും  ആറാട്ടുക്കുളം നോക്കിയാലിന്റെ  ചോട്ടിലാലോചനകളില്‍ മുഴുകീടവേ  കാവിന്റെയൂശ്മള വരവേല്‍പ്പില്‍ ഞാ നലിഞ്ഞു ചേര്‍ന്നു നിര്‍വൃതിയില്‍  കൊഴിഞ്ഞ വാക പൂവിതള്‍ പെറുക്കി  നഖങ്ങലൊട്ടിച്ചു കളിച്ചീടവേ  സ്നേഹതെന്നലായി തഴുകിയ മാരുതന്‍  കരിയിലകള്‍ എന്‍മേല്‍ പറത്തീടുന്നു.

ഹൃദയധ്വനി

ഇമേജ്
നേത്രാമ്പു പൊഴിച്ചതില്ല ആരുമെനിക്കായി ഇനിയാര്‍ക്കായി പൊഴിക്കണം എന്‍ നയനജലം തോരാത്ത മിഴികളായി ഉറ്റുനോക്കുന്ന ഘനശ്യാമം ആര്‍ക്കായി വര്‍ഷിക്കുന്നു ഈ ദിവ്യമാരി ഗഗനം സ്വകരങ്ങളാല്‍ കുലക്കുന്ന മാരിവില്‍ തൊടുക്കുന്ന ശരങ്ങള്‍ എവിടെ മാഞ്ഞു തൂളികയിലൊളിയുന്നു കാവ്യാഞ്ജലി എന്‍ മാനസേ തെളിഞ്ഞിടും സ്മരണാഞ്ജലി ഓര്‍ക്കുന്നതാരെ ഞാനെന്നകതാരിങ്കല്‍ ഓര്‍ക്കാതെയോര്‍ത്തു പാടുന്നു ഞാന്‍ ആര്‍ക്കായി എന്തിനായി ഈ മര്‍ത്യജന്മം വീചിപോള്‍ തുടിക്കുന്നുവെന്‍ ഹൃദയധ്വനി.