പോസ്റ്റുകള്‍

തിരനോട്ടം

ഇമേജ്
ഒളിച്ചിരിപ്പൂ സ്നേഹം കടലിന്നടിത്തട്ടിൽ ഓർമ്മകൾ പൊടി തട്ടി ഓളങ്ങൾ തീർക്കുവാൻ . തിരകൾ വാരി പുണർന്ന മണൽ തിട്ടയിൽ ഞാൻ അമ്പിച്ചു ചേർത്തെന്റെ നഗ്നമാം കാൽ പാദങ്ങൾ. അവളുടെ തിരകൾ തീരത്തടുക്കുന്തോറും എന്റെ കാൽപാടുകൾ അകലേക്ക്‌ നീക്കുന്നു. മണലിൽ നിലയുറപ്പിച്ച കാൽ പോൽ മനസും ദൃഢമായിട്ടോയിരുന്നോ സ്നേഹിച്ചത്. പൂഴിയിൽ എൻ വിരലുകൾ പതിച്ചപ്പാടുകൾ മായ്ച്ചു കളഞ്ഞതോ അവൾ ; തന്നോട് ചേർത്തതോ. തിരമാലകലെന്നെ പുറകോട്ടു നീക്കുന്നത് അവളോട് കൂടുതൽ അടുക്കാനായിരുന്നു മനുഷ്യന്റെ ചൂട് പറ്റാൻ; അവളോട് ചേർക്കാൻ അവൾ പ്രണയത്തിന്റെ നുര പതച്ചൊഴുക്കി. കാലിൽ തഴുകിയ തെളിനീരിൻ തൂമുത്തുകൾ ഇന്ദ്രനീലത്തിൻ പ്രഭ ചൊരിയും പോലെ. അനന്തതയിൽ കൂടു - തൽ നീലിമ ചൂടുന്നു അംബരത്തിന്റെ ചുംബനമേറ്റ പോലെ. ഞാൻ സ്നേഹിക്കും സാഗരത്തെ, നീയും സ്നേഹിക്കുന്നു കടലും നിന്നെ സ്നേഹിക്കുന്നു അതിലേറെ.... ആദ്യമാദ്യം കാട്ടുന്ന അകൽച്ചകൾ പതിയെ അവസാനത്തെ ഓർമകളിൽ നിന്ന് മറവിയെ മായ്ക്കാൻ മാത്രം.

പാദസരം

ഇമേജ്
എല്ലാർക്കും വല്യ കാര്യമാണെന്നെ എവിടേക്കും വിടുന്നുമില്ലൊട്ടും വേണ്ടപ്പോൾ വേണ്ടതൊക്കെ മുറയ്ക്ക് മുറിയിലെത്തുകയാൽ അത്തലില്ല അമ്മയാണ് ചോറ് വാരി തരാറ് കാച്ചിയ മോരും പപ്പടം കൂട്ടി പണ്ട് ഞാൻ ചോദിക്കുമ്പോൾ പറയും വല്യ കുട്ട്യാ ;പോത്തുപോൽ വളർന്നെന്നു പാദസരം കെട്ടി തന്നേക്കുന്നു ഇന്നെന്റെ കാൽ രണ്ടിലും അഴകായ് മിന്നും വെള്ളിയാണെന്ന് തോന്നുന്നു തിളക്കം കണ്ടില്ലേ ; കണ്ണ് തള്ളുന്നു അന്ന് പട്ടു പാവാട ചുറ്റി ക്ലാസിൽ പോന്നേരം കുറെ കൊതിച്ചിണ്ട് കാലേൽ കൊലുസുണ്ടെങ്കിലോയെന്നു അന്നമ്മ പറയും മംഗലം ആവട്ടേന്നു. എന്റെ മംഗലം ഉടൻ നടക്കുമോ ചെക്കനെ കണ്ടോ മൊഞ്ചനാണോ എനിക്കിപ്പോ തോന്നി തുടങ്ങുന്നു കല്യാണമൊന്നും വേണ്ടാ; മടുപ്പാ തമ്പ്രാട്ടികുട്ട്യോളെങ്ങനെ യാ ഇജ്ജാതി പാദസരം കാലിൽ തൂക്കുന്നെ നടക്കാനും മേല ഇതിട്ട്തന്നെ മെല്ലെ വേച്ചു നടക്കാനും എത്ര പാടാ അവരുടെകാലേൽ സ്വർണ കൊലുസാ അതിന് കാണാനുമുണ്ട് ഇമ്മിണി ചേല് എപ്പോഴും അവർ പറയാറുണ്ട് ഞാനും പലവാറെ കേട്ടിണ്ടു എനിക്ക് തോന്നിയിട്ടില്ല തീരെ  വട്ടാണത്രെ ;അര പിരിലൂസാ ഇപ്പോൾ മുഴുപ്പിരി നൊസ്സാണത്രെ നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എനിക്ക് തീരെ ഇല്ല...അവർക്കാവും ...

ഇര

ഇമേജ്
നിറം മങ്ങിയ കടലാസ് കീറുപോലെ ശോഷിച്ചു വിളറിയ  വദനവും രക്തപ്രസാദമാരോ  തീണ്ടിയത് പോലെ വരണ്ടു ;മരുപ്രദേശം  കണക്കെ.   തളർന്നതെങ്കിലും  കുഴിഞ്ഞ കണ്ണുകൾ വീർത്തു പീളകെട്ടി  ഉറഞ്ഞു തൂർന്നതോ. കാർന്നെടുത്തു കാഴ്ച  കോട മൂടിയപോൽ കാർമേഘാവൃതം  ഇരുണ്ടു കൂടുന്നു.   തളച്ചിട്ടതെന്തെ  ചങ്ങലയാൽ കാലുകൾ തഴമ്പിച്ചു മനസും  ദേഹമെന്നപോൽ. തല്ലി ചതഞ്ഞു തൊലി യുരിഞ്ഞ വടുക്കൾ വെന്തെരിഞ്ഞു നീറുന്നു  കരിന്തിരി പോലെ.   ഇരുളിൽ തനിച്ചാണ്  പേടിയാകുന്നു തിരളും നിലാവേ  കൂട്ട് വന്നീടുമോ. തനിയെ ഇരിക്കുമ്പോൾ  കൂട്ടിനെത്താറുണ്ട് നുറുങ്ങു വെട്ടത്തിൽ  മിന്നാമിനുങ്ങുകൾ.   ജാലകത്തിലൂടെത്തി നോക്കുന്ന അരണ്ട വെട്ടമായ് വഴിവിളക്കു  തെല്ലാശ്വാസമായ് . അരിച്ചു കയറുന്നിതാ  നെഞ്ഞിപ്പേനുകൾ തരിച്ചു പോയ്‌ ; പുഴുത്തു ദേഹവും.   എത്രനാൾ ബന്ധിയായ്   കഴിയണമാർത്തയായ് സഹിക്കവയ്യ നൊമ്പരം  കടിച്ചമർത്തുന്നു. മർത്യാ നിൻകാമന നിറ വേറ്റും ബൊമ്മയല്ലിവൾ സ്വാതന്ത്ര്യം മോഹിക്കും  സ്ത്രീത്വത്തിൻ കൊടിക്കൂറ.   ഇനിയുമീ ചോരകൊതി  എന്തിന്...

ഷബ്നം

ഇമേജ്
മകരപുലരിയിൽ ശീതമായി മന്ദം തഴുകും അനിലനായി മതി മറന്നൊരു സ്വപ്നമായി മഞ്ഞായി പെയ്തൊരു ഷബ്നം. വിണ്ണിൽ പിറന്നൊരു കണികയായ് മണ്ണിൽ പതിക്കും മുത്തമായി മൃദുലതരളിത സ്പൃക്തിയായി മേനിയിൽ തഴുകി ഷബ്നം. ഹിമ താഴ്വരയിലെ കോടയായി അകലെ പുകമറ പോലെ വെളിച്ചമായി മങ്ങിയ കാഴ്ചകളിൽ ശ്വേത ബിന്ദു പോലീ ഷബ്നം. തണുത്തു കോച്ചിടും രാവുകളിൽ വിറകൊള്ളിടും മരവിപ്പിൽ കുളിരു കോരിടും ആർദ്ര നിമിഷം പ്രണയ സാന്ദ്രമായി ഷബ്നം. കടലാസ് പൂക്കൾ തളിരിടുമ്പോൾ നയന മനോഹാരിയായി നീ തളിർത്തിടും തളിരിലകളിൽ തുഷാരം മുത്തിയ ഷബ്നം. മാർകഴി നോയമ്പിൻ രാവുകളും ദൈവകുഞ്ഞാടിൻ പിറവിയും ശരണം വിളിയും തൈ പൊങ്കലും ഭക്തിയിൽ ലയിച്ചീടും ഷബ്നം. വെള്ള പുതച്ച ഗിരി ശൃംഗങ്ങൾ തെന്നലിലുലയും പൈൻ മരങ്ങൾ കണ്ണഞ്ചിപ്പിച്ചീടും ദൃശ്യങ്ങൾ ഹേമന്ത ഋതുമതി ഷബ്നം.

പത്രത്താള്‍

ഇമേജ്
പ്രതിദിനം ഗൃഹാങ്കണതത്തില്‍  വീഴുന്ന  സമചാരവലിയീ ദിനപത്രവും  നമ്മെ സുപ്രഭാതം പാടിയുണര്‍ത്തുന്ന  വാര്‍ത്ത തന്‍ സമാഹാരമാല്ലോയിത്  പാര്‍ട്ടി കലഹങ്ങളും പിന്നെ കവര്‍ച്ചയും  കൊലപാതകങ്ങളും വന്‍ചതിയും  ക്രൂരമാം അമാനുഷ്യ നീച കൃത്യങ്ങളും  മൃഗതത്തുല്യമാം ചെയ്തികളും  പെണ്‍വാണിഭങ്ങളും പീഡനങ്ങളും  വാര്‍ത്തകളുമായി സമൃദ്ധമീ താള്‍ നാരികള്‍ തന്‍ കണ്‍ മഞ്ഞളിപ്പിച്ചീടും  സ്വര്‍ണവില ഉയര്‍ന്നു പൊങ്ങീടുന്നു മരണഭയം തെളിഞ്ഞു വന്നീടുമ്പോള്‍   ചരമകോളം ഇനിയാരുനോക്കും  നാടുവര്‍ത്തമാനവും സ്പോര്‍ട്സും പിന്നെ  രാഷ്ട്രീയ അന്തര്‍ദേശീയ വാര്‍ത്തകളും  കൊണ്ടുസമൃധമീ പത്രത്താളുകള്‍  വായിച്ചാല്‍ ഒടുങ്ങാത്ത വാര്‍ത്ത‍ അയ്യോ  പരസ്യങ്ങള്‍ വാതോരാതെ അങ്ങും ഇങ്ങും  പത്രത്തില്‍ മോടി മാറ്റുക്കൂട്ടിടുന്നു  ഇത്രമേല്‍ വാര്‍ത്തകള്‍ ഇനിയെവിടെ കിട്ടും  ഇല്ലയൊരു കാഴപെട്ടിയിങ്കലും.

പടവാള്‍

ഇമേജ്
പോകവയ്യെനിക്ക് ചോരക്കുരുതിക്ക് അടര്‍കളത്തിങ്കല്‍ പോകവയ്യ എന്‍ ദുഃഖങ്ങള്‍ കേള്‍പ്പനായി ആരുമില്ലേ എന്‍ കദനകഥനങ്ങള്‍  നിങ്ങള്‍ ശ്രവിക്കുന്നില്ലേ സ്ത്രീനരബാല നിബര്‍ഹണങ്ങളടരാടുമ്പോള്‍ അപേക്ഷയൊന്നേ  എനിക്കു പോകവയ്യ  പച്ചയാം ഭുമിക്കു നിണക്കര  പൂശുമ്പോള്‍ ആര്‍ത്തു പരിതപിക്കുന്നുവോയീ   പൃഥ്വി കൊല്ലന്റെ പുരേടത്തില്‍ ചൂളയില്‍ കഴിയുമ്പോള്‍ ഓര്‍ത്തതില്ല എന്‍ ജന്മം കൊലയ്ക്കായെന്നു പെണ്ണിനും പൊന്നിനും വേണ്ടി  ചെയ്തീടുന്ന ഉദ്വാസനങ്ങള്‍ക്ക്ക്കൊരു അന്ത്യവുമില്ലയോ അണിയായി കളത്തില്‍ നിരന്നീടും യോദ്ധാ- ക്കളെയെടുക്കല്ലേ എന്നെ വധങ്ങള്‍ക്കായി എന്‍ മുന്നില്‍ ജീവനായി കേഴുന്ന പ്രാണനെ ഹനിച്ചീടുവാന്‍ വയ്യ എനിക്കുവയ്യ ! ഊഴിയില്‍ പതിച്ചീടും  ച്ചുടുരക്ത കണിക-  കള്‍ ജീവന്‍റെ ശേഷിപ്പ് തുടച്ചുമാറ്റി . ഹൃദയമില്ലാത്തയെന്‍ മനസിന്റെയുള്ളിലും  ദു:ഖത്തെ കാണ്മാനായി ഒരുഹൃദയമുണ്ട്  ജീവിനില്ലേലും ജീവനായി കേഴുന്ന  അഭയാര്‍ഥികള്‍ക്കിളവു കൊടുത്തുക്കൂടെ മഞ്ജീരമനിഞ്ഞോടിയെത്തും ശമനനെ  കാണവയ...

ഞാനൊരു ദാസി

ഇമേജ്
ഞാനൊരു സാധ്വിയാമടിമകിടാത്തി  യജമാനന്‍റെയാജ്ഞയനുവര്‍ത്തിക്കും  ശൂദ്രകുലത്തില്‍ പിറന്നൊരു കന്യക  ശൂന്യമാം ജീവിത ഭാരത്തെ പേറുന്നു . എല്ലുമുറിയെ പണിയെടുത്തീടിനാലും  കിട്ടുന്നതരവയര്‍  അന്നം   മാത്രം പതിക്കുന്ന ചാട്ടവാറിന്റെ നീറ്റലോ  നിറച്ചീടുന്നതിതോ ഭീതിതന്‍ കൂരിരുട്ടു.  സൂര്യനും മുന്നെയുണര്‍ന്നീടേണം പിന്നെ  രാവന്തിയാവോളം ചെയ്യേണം വേലകള്‍  വിശ്രമമില്ലാതെ ജീവിതം പോക്കുന്നു  വിശ്വവിഹായസ്സില്‍ ഞാനെന്നും ഏക. തന്തയാരെന്നറിവീല  തായേ ഞാന്‍ കണ്ടിട്ടുമില്ല   ഓര്‍മവെച്ച നാള്‍മുതല്‍ ഞാനൊരു ദാസി  കോലോത്തെ തമ്പ്രാന്റെ നിത്യവേലക്കാരി . താളിയും തേച്ചു കുളിപ്പിചില്ല ആരും  ചീകാത്ത ചുരുള്‍മുടി നീട്ടീടിനാലും  മംഗലം ചെയ്വാനായി ആരും വന്നിട്ടില്ല  മംഗളസ്മരണകള്‍ യാതൊന്നുമില്ല.  സ്ത്രീധനം നല്‍കാന്‍ പൊന്നില്ല പണമില്ല  തലയൊന്നു ചായ്ടാച്ചീടാന്‍  പുരേടമില്ല. ഏമാന്റെ പീഡനം സഹിക്കവയ്യെനിക്ക്  ആട്ടലും തുപ്പലും ഏല്ക്കമേലാ ഹോ നൊമ്പരം ചാര്‍ത...