നിളയുടെ രോദനം

നിളയുടെ രോദനം 

നിളയുടെ ദാരുണഭാവം ദര്‍ശിച്ചപ്പോള്‍ 
മിഴികള്‍ നിറഞ്ഞത് ഞാനറിഞ്ഞതില്ല, 
ആ നീര്‍കണം ചുടുമണലിന്മേല്‍ തട്ടവേ 
ബാഷ്പം നുണയാന്‍ വന്നു ഝഷാവലികള്‍ ,
സലിലത്തിനുവേണ്ടി മീനങ്ങള്‍ പായുന്നു 
ഒരു തുള്ളി ജലത്തിനായി പരക്കം പായുന്നു,
നിസ്വാര്‍ത്ഥയായ ജനനിതന്‍ ദുഃഖത്തില്‍ 
പങ്കുകൊള്ളുന്നു ഞാനിന്നീ വേളയില്‍ ,
ഭാരതപുഴയിന്നു വട്ടിയുണങ്ങീടുന്നോ 
പുഴപോയി പൂഴിയെങ്ങും ബാക്കിയായി .

അനാഥ പ്രേതമാം നിളയ്ക്കിന്നു രോദനം 
'തന്‍ ജീവനെ ഹനിക്കല്ലേ തനയരെ '-ന്നു .
ലോറികളെത്തുന്നു നിളയുടെ മാറില്‍
കോരി നിറയ്ക്കുന്നു പുഴമണല്‍ അതിങ്കല്‍ ,
നിളയുടെ രുധിരം കാര്‍ന്നു തിന്നീടുന്ന 
മനുഷ്യധമാര്‍തന്‍ വേട്ടവിളയാട്ടമിത്,
വീഴുന്നു പ്ലാസ്ടികിന്‍ മാലിന്യം വര്‍ഷംപോല്‍ 
പാലത്തിന്‍ മുകളിന്നു നദിക്കരയില്‍ .
കേഴുന്നു തടിനി സ്വ ജീവ രക്ഷാര്‍ത്ഥമായി 
അപേക്ഷിച്ചീടുന്നു 'എന്നെ നോവിക്കല്ലേ ',
വേനലില്‍ വറ്റി വരളുന്നു നിളക്കര 
ഒരു തുള്ളി ജലത്തിനായി കൈനീട്ടുന്നു.    

തൃപ്പങ്ങോട്ടപ്പനും,നാവാമുകുന്ദനും 
ശ്രവിക്കുന്നില്ലേ നിളയുടെ വിഷാദ ഗീതം ,
നിളയുടെ ഓളങ്ങള്‍ തിരമ്പി കരേറുന്നു
ലക്ഷ്യമാം സാഗരത്തിങ്ങള്‍ എത്തുവാന്‍ ,
കതിരോന്‍റെ ചെങ്കിരണങ്ങള്‍ തട്ടുമ്പോള്‍ 
വറ്റി വരളുന്നു കേഴുന്നു നിള ജനനി ,
കുതിക്കുന്നു നദി സാഗരം സാക്ഷിയായി 
വരുംവരായ്കകള്‍ ഭയന്നുകൊണ്ട് ,
പുണ്യതീര്‍ത്തമാം നിളയുടെ കഥയിനി
  ഒരൊറ്റ നിര്‍ചാലിനും ഭവിക്കരുതേ .


അക്ഷയ്‌ ടി .എസ്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഞാനൊരു ദാസി

പാദസരം

പാട്ടിന്‍റെ പാലാഴി